Wednesday 17 June 2020

ഒരു ധനകാര്യ സ്വകാര്യം

ഒരേ ഇന്ത്യയില്‍ ഒരേ പെന്‍ഷന്‍ (One India One Pension - OIOP) എന്ന ആവശ്യത്തോട് യോജിപ്പുള്ള ഒരാളാണ് ഞാന്‍. എന്റെ ഒരു സ്നേഹിതന്‍ ഷാജി 'പെന്‍ഷന്‍ വേണ്ട ഭൂമി തരൂ' എന്ന മുദ്രാവാക്യവുമായി ഫേസ് ബുക്കില്‍  വന്നിട്ടുണ്ട്. അതിനോട് 'തന്റെ പെന്‍ഷനു പകരം എന്റെ ഒന്നര ഏക്കര്‍ ഭൂമി നല്കാം. തനിക്ക് എത്ര രൂപാ പെന്‍ഷനുണ്ട്?' എന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍  'നാളെത്തന്നെ ഉടമ്പടിയെഴുതാം' എന്നായിരുന്നു സ്‌നേഹിതന്റെ മറുപടി. എന്നെ പരിചയമുള്ള ഒരു സ്‌നേഹിതന്റെ (ഫേസ് ബുക്കില്‍) മുന്നറിയിപ്പ് ജോസാന്റണി ഒരു ബുദ്ധിമാനാണെന്നും സൂക്ഷിച്ചേ ഇടപെടാവൂ എന്നുമായിരുന്നു. എന്റെ പ്രതികരണത്തില്‍ തന്റെ പെന്‍ഷന്‍ എത്രമാത്രമുണ്ടെന്ന ചോദ്യവും ഉണ്ടായിരുന്നതാവാം കാരണം. എന്റെ ബുദ്ധി ഉപയോഗിക്കാതെ പ്രതികരണം പാടില്ല എന്നൊരു മുന്നറിയിപ്പായി ഞാന്‍ അതു സ്വീകരിച്ചു. അതിനാല്‍ എന്റെ പ്രതികരണം അല്പം താമസിച്ചു. അപ്പോള്‍ ഞാനെന്റെ വെല്ലുവിളിയില്‍നിന്നു പിന്തിരിഞ്ഞെന്ന മട്ടില്‍ ഷാജിയുടെ ഒരു പ്രതികരണവും കൂടി വന്നു. ഞാന്‍ പിറ്റേന്നു പത്തുമണിക്ക് എന്നെ ഫോണില്‍ ഒന്നു വിളിക്കാമോ എന്ന് ആരാഞ്ഞ് ഫേസ്ബുക്കില്‍ ഷാജിക്ക് ഒരു മറുപടി വിട്ടു.


ഏതായാലും എന്റെ ബുദ്ധി ഉപയോഗിച്ച ശേഷമേ എന്റെ വെല്ലുവിളിയുമായി മുമ്പോട്ടു പോകേണ്ടതുള്ളു എന്നു ഞാന്‍ തീരുമാനിച്ചു. എനിക്കുള്ള ധനശാസ്ത്രജ്ഞാനം 1982-ല്‍ ഗുരു നിത്യചൈതന്യയതിയോടൊപ്പം ഒരു പ്രത്യേക പഠനപരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നു ജനിച്ചതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. അതനുസരിച്ച് പണമല്ല, മനുഷ്യരുടെ അധ്വാനശേഷി ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് യഥാര്‍ഥ ധനമെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാല്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത, കൈമാറ്റമൂല്യം മാത്രമുള്ള പണമാണ് ഇന്ന് നമ്മെയെല്ലാം ഭരിക്കുന്നത് എന്ന യാഥാര്‍ഥ്യബോധവും എനിക്കുണ്ട്. ഏതുപയോഗത്തിനും ഉപയോഗിക്കാനാവും എന്നതിനാലാണ് ആ ആധിപത്യത്തിലെത്താന്‍ പണത്തിനും പണം കൈവശമുള്ളവര്‍ക്കും കഴിയുന്നത്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ എന്റെ പ്രശ്‌നം പഠിച്ചപ്പോള്‍ എന്റെ വെല്ലുവിളിയില്‍ എനിക്കു സംഭവിച്ച തെറ്റു ഞാന്‍ കണ്ടെത്തി.

രൂപായുടെ മൂല്യം 20 വര്‍ഷത്തില്‍ 10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു കൊണ്ടിരിക്കയാണെന്നും (1920-ല്‍ ഒരു രൂപായ്ക്ക് ഉണ്ടായിരുന്ന മൂല്യമേ 2020-ലെ 1 ലക്ഷം രൂപായ്ക്കുള്ളു) എന്നും ഭൂമിയുടെ ആസ്തിമൂല്യം എന്നും വര്‍ധിച്ചിട്ടേ ഉള്ളൂ എന്നും ഉള്ള സാമ്പത്തികവിദഗ്ധരുടെ കണ്ടെത്തല്‍ അറിയാവുന്ന ഞാന്‍ എന്റെ ആസ്തി മുഴുവന്‍ പെന്‍ഷന്‍ എന്ന സ്ഥിരവരുമാനത്തിനായി വിട്ടുകൊടുക്കുന്നത് വിഡ്ഢിത്തം ആണെന്ന് എനിക്കു വ്യക്തമായി. അതിനു പുറമേ One India One Pension - OIOP എന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുള്ള ജനകീയ മുന്നേറ്റം വിജയിക്കാനിടയായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കുകയും ചെയ്യുമല്ലോ. ഒരു സ്ഥിരവരുമാനം ഉറപ്പാക്കാന്‍ പോലും എനിക്കു കഴിയണമെന്നില്ല എന്നര്‍ഥം. ഷാജി (മറ്റു പലരും) എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്  അങ്ങനെ തന്റെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കപ്പെട്ടേക്കാം എന്ന ആശങ്കയോടെയാവുമെന്നു തോന്നിയപ്പോള്‍ ഞാന്‍ എന്റെ വെല്ലുവിളിയില്‍നിന്നു പിന്‍മാറുന്നു എന്ന് ഒരു സ്വകാര്യ FB message-ലൂടെ ഷാജിയെ അറിയിച്ചു.

എന്നാല്‍, ആ സന്ദേശത്തില്‍ അടിക്കുറിപ്പായി ഞാന്‍ ഇത്രകൂടി ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് നിത്യവൃത്തിക്ക് വേണ്ടത്ര വരുമാനം ഇല്ലാതിരുന്നതിനാല്‍ കുറെ കടം ഉണ്ടായിട്ടുണ്ട്. അതു വീട്ടാനും വീടിന്റെ മെയിന്റനന്‍സിനും കുറെ പണം ഉടന്‍തന്നെ ആവശ്യമുണ്ട്. വലിയ അളവില്‍ ഭൂമി ആസ്തിയായുണ്ടെങ്കിലും അതിനെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എനിക്കു കടമുണ്ടായത്.

എന്റെ അവസ്ഥ ഇന്നു കേരളത്തിലുള്ള ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥയാണ്. നല്ലൊരു കര്‍ഷകനായ മറ്റൊരു ഷാജി വെറും മലയിഞ്ചി നട്ടിട്ട് കാര്യമായ പണിയൊന്നും ചെയ്യാതെതന്നെ നാലുവര്‍ഷം കാത്തിരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ പതിനഞ്ചുലക്ഷം രൂപായെങ്കിലും ആദായമുണ്ടാക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. എന്നാല്‍ വിദേശത്തേക്കു കയറ്റുമതിചെയ്യുന്ന മലയിഞ്ചിയുടെ വില നിര്‍ണയിക്കുന്നതില്‍ കര്‍ഷകര്‍ക്കോ നമ്മുടെ ഭരണകൂടങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലും കടങ്ങള്‍ വീട്ടാതെ അത്രയുംകാലം പിടിച്ചുനില്ക്കാന്‍ ആവില്ലാത്തതിനാലും ആണ് ഞാന്‍ ആ സംരംഭം ഏറ്റെടുക്കാതിരിക്കുന്നത്. ഏതായാലും ഒന്നര ഏക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം നാലോ അഞ്ചോ ലക്ഷം രൂപായുടെ അറ്റാദായമുണ്ടാക്കാന്‍ സമഗ്രവീക്ഷണവും മൂലധനവുമുള്ള ഒരു കര്‍ഷകനു കഴിയും എന്നതൊരു വസ്തുതയാണ്.

കൃഷിഭൂമിയില്‍നിന്ന് മേല്പറഞ്ഞവിധത്തില്‍ മതിയായ ആദായമുണ്ടാക്കാന്‍ ഭക്ഷ്യാധിഷ്ഠിതമോ ഔഷധാധിഷ്ഠിതമോ ആയ, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. അതിനൊന്നുമുള്ള ശേഷി എനിക്കില്ലാത്തതിനാലും എന്റെ കടങ്ങള്‍ വീട്ടേണ്ടത് അടിയന്തിരമായ ഒരാവശ്യം ആയതിനാലും 24 ലക്ഷം രൂപായ്ക്ക് ആ സ്ഥലം വില്ക്കുക എന്ന തീരുമാനത്തില്‍നിന്ന് ഞാന്‍ പിന്‍വാങ്ങേണ്ടതില്ല എന്നു ഞാന്‍ തീരുമാനിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് 1980-കളില്‍ പ്രചരിപ്പിച്ചിരുന്ന ഞായറാഴ്ചക്കര്‍ഷകരെ ഒഴിവാക്കുക എന്ന മുദ്രാവാക്യം ഇന്ന് വളരെ പ്രസക്തമാണ്. ഒരു ഞായറാഴ്ചക്കര്‍ഷകന്‍ മാത്രമായ ഞാന്‍  എന്റെ ആസ്തി അതിനു തയ്യാറുള്ളവര്‍ക്ക് കൈമാറുന്നത് സമുചിതം മാത്രമാണ് എന്ന ബോധ്യം എനിക്കുണ്ട്.  

കൃഷിയില്‍ താത്പര്യമുള്ള, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യാൻ ശേഷിയുള്ള, ഷാജിയെപ്പോലെയുള്ളവര്‍ക്ക് പത്തുലക്ഷം രൂപാ മാത്രം രൊക്കം തന്നശേഷം പ്രതിമാസം 25000 രൂപാ വച്ച് എനിക്കും എന്റെ മരണശേഷം എന്റെ മകള്‍ക്കും തരാന്‍ തയ്യാറുണ്ടെങ്കില്‍ എന്റെ സ്ഥലം നല്കാന്‍ ഞാന്‍ തയ്യാറാണ് എന്നു വ്യക്തമാക്കുന്നു. (ഇരുപതു വര്‍ഷം കഴിയുമ്പോള്‍ 25000 രൂപായ്ക്ക് ഇന്നത്തെ 2500 രൂപായുടെ മൂല്യമേ ഉണ്ടാവൂ എന്ന ബോധ്യത്തോടെതന്നെയാണ് ഈ നിര്‍ദേശം.)

Tuesday 9 June 2020

ന്യൂ വേൾഡ് ഓർഡറിന്റെ ഭാഗമായ ഒരേ ലോക കറൻസി

 ആധികാരികത അവകാശപ്പെടുന്നില്ല.

പഠനത്തിനും ചർച്ചയ്ക്കും മാത്രം.  

ഒരിടക്ക് ഏറ്റവും ചൂട് പിടിച്ച വിഷയങ്ങളിൽ ഒന്നാണ് നോട്ട് നിരോധനം.നവംബറിൽ ഉണ്ടായ സംഭവം ആളുകളെ ഞെട്ടിച്ചത് ചില്ലറയൊന്നുമല്ല. കഴിഞ്ഞുപോയ ഒരു സംഭവം ആണെങ്കിലും ഭാവിയിൽ എല്ലാവരെയും ബാധിക്കുന്ന മഹാസംഭവത്തിന്റെ ആദ്യ ചുവടുവെപ്പ് ആയതിനാൽ അതിനെകുറിച്ച് പറയാതെ പോകാൻ സാധ്യമല്ല.

നോട്ടുനിരോധനം വിജയമോ പരാജയമോ എന്ന ചർച്ച ഇപ്പോഴും അവസാനിക്കുന്നില്ല. പലരും മോഡിയെ കുറ്റം പറഞ്ഞെങ്കിലും പ്രധാന മന്ത്രിയുടെ ധൈര്യത്തെ രഹസ്യം ആയെങ്കിലും അഭിനന്ദിക്കുന്നു. എന്നാൽ നോട്ട് നിരോധനം നരേന്ദ്ര മോഡിയുടെ തലയിൽ വിരിഞ്ഞ ബുദ്ധിയല്ല, അതിന്റെ ഉദ്ദേശം കള്ളനോട്ടു തിരികെ പിടിക്കുകയും അല്ല. ഒരുപാടുനാളുകളായി എലൈറ്റ് എന്ന വമ്പൻ ശൃംഖല നടപ്പിലാക്കാൻ ശ്രമിക്കുന്ന ന്യൂ വേൾഡ് ഓർഡർ അതിന്റെ ഭാഗമാണ്‌ ക്യാഷ്‌ലെസ്സ് ഇക്കോണമി അഥവാ നോട്ടുകൾ മുഴുവൻ ഇല്ലാതാക്കി ഡിജിറ്റൽ കറൻസി ആക്കുക. അതിന്റെ ആദ്യ പരീക്ഷണ ശാല അല്ലെങ്കിൽ ഗിനി പിഗ് ആയി ഇന്ത്യയെ ഉപയോഗിച്ചു അതിന്റെ മേൽനോട്ടം മാത്രമാണ് മോദിക്ക് ഉണ്ടായിരുന്നത്.

ആദ്യമേ പറയട്ടെ ലോകത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന എലൈറ്റ് എന്ന ശൃംഖലയെ പറ്റിയും അതിന്റെ ഭാഗമായ ബാങ്കിംഗ് കാർട്ടലിനെ പറ്റിയും അറിയാത്തവർക്ക് ഈ എഴുത്ത്‌ എത്രത്തോളം മനസിലാകാൻ സാധിക്കും എന്ന് എനിക്ക് അറിയില്ല. ലോകത്തെ നിയന്ത്രിക്കുന്നതിൽ ബാങ്കർമാർക്കുള്ള പങ്ക് നിസ്സാരമല്ല, അപ്പോൾ പലരും ചോദിക്കും ഏതു ബാങ്ക്? മോഡിയെ നിയന്ത്രിക്കാൻ മാത്രം ഇവർ ശക്തമാണോ എന്നൊക്കെ, തീർത്തും ന്യായമായ ഒരു ചോദ്യമാണ്. കുറച്ചുകാലം മുൻപത്തെ ചരിത്രം പറഞ്ഞ് തുടങ്ങണം. ബ്രിട്ടീഷുകാർ വരുന്നതിനുമുന്പ് ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ അവരുടെ ഒരുപാട് വർഷത്തെ ഭരണത്തിന് ശേഷം ഏറ്റവും ദരിദ്ര രാജ്യമായി മാറി. അന്ന് ഇന്ത്യയിൽനിന്നും കൊണ്ടുപോയ സ്വർണങ്ങൾക്ക് കണക്കുകളില്ല, അവരുടെ കണ്ണിൽപ്പെടാതെ വളരെ നേരിയ ഭാഗം ഒളിപ്പിച്ചുവെച്ചിരുന്ന പത്മനാഭസ്വാമി ക്ഷേത്രംതുറന്നപ്പോൾ ഉണ്ടായ അവസ്ഥ കണ്ടുകാണുമല്ലോ. നമ്മളിൽനിന്നും കൊണ്ട് പോയത് എത്രത്തോളം എന്ന് ഓർത്തുനോക്കുക സാധ്യമല്ല . ആ സമ്പത്തുകൾ ചെന്നെത്തിയിരുന്നത് ബ്രിട്ടീഷ് റാണിക്ക് അല്ല കോര്പറേഷന് ഓഫ് ലണ്ടൻ എന്നിടത്തേക്കാണ്, ഇന്ത്യ ഭരിച്ചിരുന്നതും അവരാണ്. അത് ഒരു വ്യക്തി അല്ല ഒരു ബാങ്കിംഗ് ശൃംഖലയാണ്. അവരാണ് ഇന്നും നമ്മെ ഭരിക്കുന്നത്

ഓരോ യുദ്ധങ്ങൾ ഉണ്ടാക്കുന്നതിലും നിയന്ത്രിക്കുന്നതിലും അവർക്ക് പങ്കുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ ബാങ്കായ റിസേർവ് ബാങ്ക് അവിടേക്കാണ് ഓഡിറ്റ് റിപോർട്ടുകൾ ചെല്ലുന്നത്, അവയെ നിയന്ത്രിക്കുന്ന ഒന്നാണ് വേൾഡ് ബാങ്ക്, എല്ലാ രാജ്യങ്ങൾക്കും കോടികണക്കിന് പണം വാരിക്കോരി നൽകുന്നത് വേൾഡ് ബാങ്ക് ആണ്. എന്നാൽ വേൾഡ് ബാങ്കിന് പണം എവിടെനിന്നും വരുന്നു?..... .. അതിന്റെ ഉത്തരമാണ് ഫെഡറൽ റിസേർവ് ബാങ്ക്. ഓഡിറ്റിംഗ് വേണ്ടാത്ത ലോകത്തിലെ ഒരേ ഒരു ബാങ്ക്. ആരാണ് അവയുടെ ഉടമസ്ഥൻ? ഡേവിഡ് റോതസ്ചൈൽഡ് എന്ന വ്യക്തിയുടെയും മറ്റു സമ്പന്നന്മാരുടെയും കീഴിലാണ് ഈ ബാങ്ക് നിലനിൽകുന്നത്. ചില സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി പ്രവർത്തിക്കുന്നവർ ലോകബാങ്കിനു വരെ കടം കൊടുക്കുമ്പോൾ അവരുടെ സ്വാധീനം എന്തെന്ന് മനസിലാക്കാം. ഓരോ രാജ്യങ്ങൾക്കും വേൾഡ് ബാങ്ക് വഴി പണം നൽകി ആ രാജ്യത്തെ ഭരണാധികാരികളെയും നിയമങ്ങളെയും നിയന്ത്രിക്കുന്ന ശൃംഖല ആയി അവർ മാറിക്കഴിഞ്ഞു. എന്നാൽ ബാങ്കർമാരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാൽ ജനങ്ങളിൽ ഉണ്ടാവുന്നുള്ള ആശങ്കകൾ ഇല്ലാതെയാക്കാൻ അവ മറച്ചുവെക്കുന്നു. ബാങ്കർമാരുടെ ഉൽഭവത്തെ പറ്റി പിന്നീട് പറയാം.

ഇന്ത്യയിൽ നോട്ടുനിരോധിച്ചപ്പോൾ ആളുകൾക്ക് ആർക്കും ATMൽ പണം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു, പണം വലിക്കുന്നതിന്, പണം കൈവശം വെക്കുന്നതിന്, അങ്ങനെ ഒരുപാട് നിയന്ത്രണവും നിയമവും വന്നു. യഥാർത്ഥത്തിൽ അങ്ങനെ ഒരു സാഹചര്യം മനഃപൂർവം ഉണ്ടാക്കിയതാണ്. ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി നരേന്ദ്ര മോദി ഒരുപാട് നാളുകളായി പരാമർശിക്കുന്ന ഒന്നായിരുന്നു, പ്രധാന മന്ത്രി ധന് ജൻ യോജന എന്ന എല്ലാവർക്കും ബാങ്ക് എന്ന പദ്ധതി ഒരുപാട് പരിശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഇന്ത്യയിൽ പകുതിയിലേറെ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല, പദ്ധതി വിജയിക്കാത്തതിനാൽ ജനങ്ങളെ ക്യാഷ്‌ലെസ്സ് എക്കണോമിയിലേക്ക് തള്ളി താഴെയിട്ടു. ബാങ്കർമാരുടെ ഉദ്ദേശവും നടന്നു എല്ലാവരുടെ സമ്പാദ്യവും അവരുടെ കീഴിൽ തന്നെ വന്നുപെട്ടു, ബാങ്കിനെ ആശ്രയിക്കാതിരുന്നവരും അവരുടെ വലയത്തിലായി. ഉദ്ദേശം ഒന്നുമാത്രം എല്ലാവരും അവരെ ആശ്രയിക്കണം. ഇനി ഭാവിയിൽ ഇന്ത്യയിൽ വരാൻ പോകുന്നതും പറയാം.
പലരും പറയുന്ന ഒന്നാണ് നരേന്ദ്ര മോദി അങ്ങനെ ചെയ്യില്ല,ബാങ്കർമാരുടെ താളത്തിന് തുളില്ല എന്നൊക്കെ. നിങ്ങൾക്ക് ആ വ്യക്തിയെ നേരിട്ട് അറിയുമോ? ആദ്യം Rss എന്ന സങ്കടനയിലേക്ക് വരാം, ഇന്ത്യയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന സംഘടന. കേന്ദ്രത്തിൽ ആര് മന്ത്രിമാർ ആവണം എന്ന്‌ തീരുമാനിക്കുന്നതിൽ പോലും അവർക്ക് വലിയ പങ്കുണ്ട്. എന്നാൽ Rss എന്ന സംഘടന ഉണ്ടാക്കിയത് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉണ്ടാക്കിയതും അവർതന്നെ. Rss എന്ന സംഘടനയെ നിയന്ത്രിക്കുന്നത് ഇസ്രായേൽ എന്ന രാജ്യത്തിന്റെ ഇന്റലിജിൻസ് ഏജൻസി ആയ മൊസാദ് ആണ്. പലരും അറിയാത്ത ഡീപ്പ് സ്റ്റേറ്റ് എന്ന ഒന്നുണ്ട് ഭരണാധികാരികളെ ചരടുവലിക്കുന്നവർ. അവർ നിഗൂഢമായി നമ്മുടെ കാണാമറയത്ത്‌ നിലനിൽക്കുന്നു. ഇസ്രയേലിനോടുള്ള സ്നേഹം ഒരുപാട് തവണ RSS, BJP തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

മോദിയെ വിശ്വസിക്കാതിരിക്കാൻ ഒരുപാട് ഒരുപാട് കാരണങ്ങൾ ഉണ്ട് 1) rss മൊസാദ് ബന്ധം, 2 ആധാർ 3) മോദിയും APCO യും ആയുള്ള ബന്ധം. പലരും അവയെപ്പറ്റി കേട്ടുകാണില്ല ഒരു വ്യക്തിക്ക് പബ്ലിക് ഇമേജ് ഉണ്ടാക്കികൊടുക്കാൻ പ്രവർത്തിക്കുന്ന ഒരു കമ്പനി, പൊതു ജനങ്ങളുടെ സൈക്കോളജി പഠിച് അവരുടെ ക്ലയന്റിന് നല്ല ഇമേജ് ഉണ്ടാക്കികൊടുക്കുക. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നരേന്ദ്ര മോദിയുടെ ഏറ്റവും ശക്തനായ നേതാവ് എന്ന ഇമേജ് എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് APCO. ആപ്‌കോ ROTHSCHILD ബാങ്കർമാരുടെ പ്രിയപെട്ടവരാണ്. 4)ഇസ്രയേലിലെ ഡിഫെൻസ് ഫെർമിന്റെ ഭാഗമായ അദാനിയുമായുള്ള അടുത്ത ബന്ധം 5) നോട്ടുകൾ പ്രിന്റ് ചെയുന്ന ഡാ ലാ റൂ എന്ന ബ്രിട്ടീഷ് കമ്പനിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു - ഇവർ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി ആയി അടുത്ത ബന്ധം പുലർത്തുന്നവർ, 6) നോട് നിരോധിച്ചപ്പോൾ ഇന്ത്യയിൽ ശക്തമായ paytm വാലറ്റ് അവയുടെ മേജർ സ്റ്റേക്ക് ഹോൾഡർ ആലിബാബ -2014 ൽ അവരുടെ പ്രൊമോഷൻ റോതസ്ചൈൽഡ് ഏറ്റെടുത്തു 7)Gst അങ്ങനെ അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്.

ക്യാഷ്‌ലെസ്സ് കറൻസി

ക്യാഷ്‌ലെസ്സ് ഇക്കോണമി ആണ് വേണ്ടത് എന്ന് ബിൽഗേറ്റ്സ് അടക്കം പ്രമുഖരെല്ലാം പറഞ്ഞുകഴിഞ്ഞു. അടുത്ത ഘട്ടം നോട്ടുകൾ ഇല്ലാതെ ആക്കുക എന്നതാണ്. പലരും നോട്ടുനിരോധനത്തെ പഴിക്കുമ്പോഴും യഥാർത്ഥ ലക്ഷ്യം വളരെ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ദിവസേന 230 കോടി രൂപയുടെ ഓൺലൈൻ ട്രാൻസാക്ഷൻ നടക്കുന്നു 10ലക്ഷത്തിൽപരം ടിക്കറ്റുക ഓൺലൈൻ ആയി റയിൽവേ വഴി ബുക്ക്‌ ചെയുന്നു എന്ന് അവകാശപ്പെടുന്നു. എന്തിന് ഇപ്പോൾ മൊബൈൽ റീചാർജ് വരെ ഓൺലൈൻ ആയി മാറിക്കഴിഞ്ഞു. ക്യാഷ്‌ലെസ്സ് ആവണമെങ്കിൽ ആദ്യപടി ചിലവ് കുറച് ഇന്റർനെറ്റ്‌ നൽകുക എന്നതാണ്. അതിനായി ബിൽഗേറ്റീസിനെ നിയമിച്ചു, ബിൽഗേറ്റഡ് വഴി അംബാനി ജിയോ ഇന്ത്യയിൽ എത്തിച്ചു. ലക്ഷകണക്കിന് കോടികൾ മുടക്കി ജിയോ മാസങ്ങളോളം ഇന്റർനെറ്റ്‌ നൽകിയത് അവ നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകം ആക്കുക എന്ന ഉദ്ദേശത്തിലാണ്. അംബാനിക്ക് പണം നൽകിയത് ബാങ്കർമാരാണ് അംബാനി ഒരു ഇടനിലക്കാരനാണ്. സ്വീഡൻ, ഡെൻമാർക്ക്‌, ഫിൻലൻഡ്‌ എന്നീ രാജ്യങ്ങൾ ക്യാഷ്‌ലെസ്സ് എക്കണോമിയിലേക്കു ഏകദേശം എത്തിക്കഴിഞ്ഞു. ഇന്ത്യയിൽ അതിന്റെ ഭാഗമായി ഒരുപാട് ATM അടച്ചുതുടങ്ങി. അധികം വൈകാതെ നോട്ടുകളെല്ലാം നിരോധിക്കും.

ആധാർ
കുറച്ച് വര്ഷങ്ങള്ക്കുമുൻപ് ആധാർ വരുന്നു എന്നുപറഞ്ഞപ്പോൾ പലരും ചിരിച്ച് തള്ളിയിരുന്നു. നമ്മളുടെ കൈരേഖകളും, കണ്ണിലെ റെറ്റിന വരെ പകർത്തിയെടുത്തു. ഇപ്പോൾ റേഷൻ കാർഡ് ആയി ബന്ധപ്പിച്ചു കഴിഞ്ഞു. എത്രത്തോളം അപഹാസ്യവും അപകടകരവും ആണ് എന്ന് ആലോചിക്കുക. നിങ്ങൾക്ക് ഭക്ഷണം വാങ്ങണമെങ്കിൽ പോലും അവയുമായി ബന്ധിപ്പിക്കണം.ചുരുക്കിപ്പറഞ്ഞാൽ ഗവണ്മെന്റ് അറിയാതെ ഭക്ഷണം പോലും വാങ്ങാൻ സാധ്യമല്ല. മൊബൈൽ ആയി ബന്ധിപ്പിക്കും എന്ന് ഞാൻ പറഞ്ഞപ്പോഴും ചിരിച്ചവർ ഉണ്ട്.

ഇനി വരാൻ പോകുന്ന കാര്യങ്ങൾ

ആധാറും സോഷ്യൽ മീഡിയ ആയി ബന്ധിപ്പിക്കും, ആധാറും പാസ്സ്പോർട്ടുമായി ബന്ധിപ്പിക്കും
ആധാറും ഡ്രൈവിംഗ് ലൈസൻസ് ആയി ബന്ധിപ്പിക്കും.
ആധാറും വോട്ടർ ഐഡി ആയി ബന്ധിപ്പിക്കും
നിങ്ങളുടെ വീടിന്റെ ആധാരം മറ്റ് രേഖകൾ അങ്ങനെ മുഴുവൻ ഇലക്ട്രോണിക് ആവും. കടലാസ് രേഖകൾ ഒന്നും ഉണ്ടാവില്ല. അതിനുശേഷം അവയും ആധാറുമായി ബന്ധിപ്പിക്കും. അതിനുശേഷം അരിമണിയോളം വലിപ്പമുള്ള RFID ചിപ്പ് കയ്യിലേക്ക് കുത്തിവെക്കും. പിന്നീട് എല്ലാ രേഖകളും നിങ്ങളുടെ കയ്യിൽ മാത്രമാവും.
ഭാവിയിൽ ഇവ ലിങ്ക് ചെയ്യാതെ കുക്കിംഗ്‌ ഗ്യാസ്, സ്ഥലം വാങ്ങിക്കുക, വിദേശ യാത്ര ചെയ്യുക, കർഷകർക്ക് വിത്തുകൾ ലഭിക്കുക എന്നിവയൊന്നും സാധിക്കില്ല. ഓസ്ട്രേലിയ, ജപ്പാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ ഇവക്ക് വലിയ പ്രചരണം നൽകുന്നുണ്ട്. സ്വീഡനിൽ 4000അധികം പേർ ഇവ ശരീരത്തിൽ കയറ്റി കഴിഞ്ഞു എന്നാണ് വരുന്ന വിവരങ്ങൾ. പല രാജ്യങ്ങളും നിയമങ്ങളും പാസ്സ് ആക്കിതുടങ്ങി.
ഇപ്പോൾ നടക്കുന്ന ഒരുപാട് അവയവ കടത്തുകൾക്കും മിസ്സിംഗ്‌ കേസുകൾക് ഉന്നതരുടെ അനുവാദം ഉണ്ടെന്ന് വിശ്വസിക്കാതെ നിർവാഹമില്ല. അതിന്റെ പിന്നിലും ഉദ്ദേശങ്ങൾ ഉണ്ട്. എല്ലാം ആധാറുമായി ലിങ്ക് ചെയ്‌തതിന്‌ ശേഷം ഒരുപാട് പീഡനങ്ങളും മിസ്സിംഗ്‌ കേസുകളും ഉണ്ടാകാൻ സാധ്യതയുണ്ട്, കാരണം Rfid കുത്തിവെച്ചാൽ നമ്മളുടെ ലൊക്കേഷൻ കൃത്യമായി അറിയാം. അന്ന് സുരക്ഷക്ക് വേണ്ടി മാധ്യമങ്ങൾ മുറവിളികൂട്ടും, ഇവക്ക് വൻ പ്രചാരണ നൽകും, എല്ലാവരും RFID ചിപ്പ് നിർദേശിക്കും. ഒടുവിൽ സുരക്ഷ മുൻകണ്ട്‌ ജനങ്ങൾ കയ്യിലേക്ക് കുത്തികയറ്റുവാൻ അനുമതി നൽകും.

വലിയ തോതിൽ വരും വർഷങ്ങളിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കും, അടുത്ത 10 വർഷത്തിനുള്ളിൽ കേട്ടുകേൾവിയില്ലാത്ത മഹാമാരികളായ വൈറസ് പടർന്നു പിടിക്കും, മാധ്യമങ്ങൾ ഉപയോഗിച്ച് നമ്മെ ഭയത്തിലാഴ്ത്തും, ഒരു martial law നിലവിൽ വരും. ലോകമെന്പാടും പടർന്നു പിടിക്കാതിരിക്കാൻ അസുഖം ബാധിച്ചവരെ ട്രാക്ക് ചെയ്യണം എന്ന ആവശ്യം ഉന്നയിക്കും, ഒടിവിൽ ഡിജിറ്റൽ ആയിത്തന്നെ വാക്‌സിനേഷൻ കുത്തിവെപ്പിക്കും, ഡിജിറ്റൽ റെക്കോർഡുകളും rfid ചിപ്പിലേക്ക് കയറ്റും, ഡിജിറ്റൽ വാക്‌സിനേഷൻ ഇല്ലാതെ മറ്റുരാജ്യങ്ങളിലേക്കു പോകൻ സാധ്യമല്ലാത്ത അവസ്ഥ ഉണ്ടായേക്കും. നിർബന്ധിതമായി വാക്‌സിനേഷനും അവ കയ്യിലേക്ക് കുത്തിവെക്കാനും നിർബന്ധിതരാകും, മാധ്യമങ്ങൾ സാധാരണ മരണങ്ങൾ വൈറസ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഭയത്തിലാഴ്ത്തും. നോട്ടിലൂടെ വൈറസ് ബാധിക്കുന്നു എന്ന വ്യാജ വാർത്തകൾ പുറത്തുവിട്ട് ജനങ്ങളെ കറൻസി ഉപയോഗിക്കുന്നതിൽനിന്നും വിലക്കാം. വൈറസ് മുഘേന ഒരുപക്ഷെ ഭാവിയിൽ വലിയൊരു റീസെഷൻ ഉണ്ടായേക്കാം, സകലതും തകർന്നടിഞ്ഞു, ദരിദ്രവും പട്ടിണിയും, തൊഴിലില്ലായ്മയും ഉണ്ടായേക്കാം, അതിന് പരിഹാരമായി ക്യാഷ്‌ലെസ്സ് കറൻസി എന്ന ആശയം മുന്നോട്ടുവെക്കുവാൻ വളരെ അധികം സാധ്യത. കാരണം ഒരുപാട് വർഷങ്ങളായി ബിൽഗേറ്റ്സ് വൈറസുകളെ പറ്റി പറഞ്ഞ് ഒരുപാട് വ്യാചലനാകുന്നുണ്ട്, അവയുടെ ഉദ്ദേശം വൈറസ് മുഘേന ഒരു റീസെഷൻ ഉണ്ടാക്കാൻ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പലരും പറയുന്ന ഒരു കാര്യമാണ് rfid ചിപ്പ് നല്ലതാണ് ടെക്നോളജി വളരും എന്നൊക്കെ. എന്നാൽ ചില പ്രശ്നങ്ങൾ ഉണ്ട് അവ കുത്തി കഴിഞ്ഞാൽ പിന്നീട് നിങ്ങൾ വെറും നമ്പർ മാത്രമാണ്. അതിൽ ഘടിപ്പിച്ചിരിക്കുന്ന Gps നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി ട്രാക്ക് ചെയ്യും. അമേരിക്കയിൽ ഒരുപാട് മുസ്ലിം പൗരന്മാർ എന്ത് വാങ്ങുന്നു അപകടകരമായ വല്ലതും ആണോ, തീവ്രവാദം ഉണ്ടോ എന്നറിയാൻ cia നിരീക്ഷണം നടത്തുന്നു. വാള്മാര്ട് എന്ന കമ്പനി ഒരു വ്യക്തി മദ്യപാനിയാണ് എന്ന് തെളിയിക്കാൻ ആ വ്യക്തിയുടെ പേർസണൽ വിവരങ്ങൾ ചോർത്തി എന്ന പേരിൽ ഉണ്ടായ പ്രശ്നങ്ങളും ചില്ലറയല്ല. പലയിടങ്ങളിലും ID രേഖയിലെ GPS ഉപയോഗിച്ച് കിഡ്നി ഡോണർമാർ ഉണ്ടോ എന്ന് പരിശോദിക്കുകയും ആക്‌സിഡന്റ്, അങ്ങനെ മറ്റ് രീതികൾ ഉപയോഗിച്ച് അവയവങ്ങൾ എടുത്ത് മാറ്റുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്.
വലിയൊരു സാമ്പത്തിക പ്രതിസന്ധി ഭാവിയിൽ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു, എല്ലാവരും കരുതിയിരിക്കുക. അവ മുഖ്യ കാരണമാക്കി നോട്ടുകൾ നിരോധിക്കാം. ഇനി അതിന്റെ മറ്റ് പ്രശ്നങ്ങൾ ആണ് എല്ലാവർക്കും അവരുടേതായി പ്രൈവസി ഉണ്ടാകും, ക്യാഷ് ഇല്ലാതെയായാൽ നിങ്ങൾ എന്ത് വാങ്ങുന്നു എന്ത് ചെയുന്നു അങ്ങനെ എല്ലാ നീക്കങ്ങളും അവരുടെ കീഴിൽ ആയിരിക്കും. ഭാവിയിൽ നിങ്ങൾ ഗവണ്മെന്റ് എതിരെ അല്ലെങ്കിൽ വമ്പൻ ബാങ്കർമാർക്കെതിരെ പ്രതികരിച്ചാൽ, പ്രക്ഷോഭം ഉണ്ടാക്കിയാൽ അവർ നിങ്ങളുടെ എല്ലാ രേഖകളും ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും. നിങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന യാതൊരു രേഖയും പിനീട് ഉണ്ടാകുകയില്ല. എല്ലാം ഓൺലൈൻ വഴി മാത്രം ചെയുന്ന ലോകത് നമ്പറുകളായ നമ്മൾക്ക് ഭക്ഷണം കഴിക്കാൻ പോലും സാധ്യമായേക്കില്ല. അവർക്ക് ഏതുനേരവും പൊട്ടിച്ചുകളയാനുള്ള ഒരു സിം കാർഡ് മാത്രമായി ഒരു വ്യക്തി മാറിയേക്കും. ചെറുകിട കച്ചവടക്കാർ എത്രയും പെട്ടന്ന് ഓൺലൈൻ പഠിക്കുക അതുമാത്രമാണ് അവർക്ക് മുന്നിലുള്ള ഏക വഴി.
ഭാവിയിൽ നിങ്ങൾ എന്ത് ചെയുന്നു, എങ്ങോട്ട് പോകുന്നു, എന്ത് കഴിക്കുന്നു, എന്ത് വാങ്ങുന്നു, അങ്ങനെ എല്ലാം അവരുടെ നിരീക്ഷണത്തിൽ ആയിരിക്കും. ന്യൂ വേൾഡ് ഓർഡറിന്റെ ഭാഗമായ ഒരേ ലോക കറൻസി എന്ന എലൈറ്റ് അജണ്ട വിദൂരമല്ല

Wednesday 1 April 2020

A National Day of Fasting and Prayer/Meditation


On April 2, 2020, Thursday,

From 6:00 am till 6:00 pm.


Dear Fellow Citizens of India:

Greetings.
 As we all know, the humankind is facing an unprecedented disaster of a unique kind and we, the people of India and the central and state governments, are struggling together to cope with it as effectively as possible.

We have to appreciate and cooperate with the central and state governments’ desperate measures such as the national lockdown. However, we are obliged to point out the complete lack of any planning, consultation, forethought and democratic precepts and participation of people in its actual implementation.

Consequently, millions and millions of unorganised workers, migrant labourers, homeless people and other deprived sections of India are left high and dry and they are forced to fend for themselves without jobs, income, food, water, shelter, transportation, sanitation and even medical care in the midst of a fast-spreading international pandemic.

There has been a massive exodus of poor people from Delhi and other urban areas who are let  down by their employers and the governments at various levels. They have been forced to walk hundreds of kilometers towards their native places without food and water and they are also harassed by police and the locals at some places. What a shameful national failure it is!

Those of us who are better privileged with comfortable homes and all the basic necessities of life cannot and should not afford to be mute spectators of this huge national tragedy and the suffering of fellow citizens with high casualties.

In order to express our solidarity with the suffering people and to express our spirit of cooperation with the central and state governments (even as we are rendered kind of passive non-participatory ‘apolitical objects’  in the largest democracy because of the lockdown), we, the Gandhian Collective, and other democratic and progressive groups all over India, have decided to observe a National Day of Fasting and Prayer/Meditation on April 2, 2020, Thursday, from 6:00 am till 6:00 pm.

Without defying the lockdown and other government-laid safety stipulations, we propose to fast in our own respective homes with the participation of some or all of our family members who are healthy and willing as a mark of our solidarity  with our people in this hour of national tragedy.

Even as we fast and pray/meditate, we will contemplate on the possible collective national and local strategies to face the Corona menace, the ways and means of protecting the weaker sections of our society from further hardships and suffering, and the concrete steps to take to strengthen the democratic and secular fabric of our country.

Those who take part in this ‘National Day of Fasting and Prayer/Meditation’ would appeal to the central and state governments to offer a special package to the unorganised workers, migrant labourers and other poor sections of our country with adequate food, shelter, medical facilities and compensatory wages for at least four months.

We would also express our appreciation and gratitude for the hard work of our doctors, nurses and other health workers, sanitary workers, government officials, and the police personnel.

We would appeal to all our fellow citizens and also H.E. The President of India and the Hon’ble Prime Minister to join us in this National Day of Fasting and Prayer /Meditation.

Admiral Ramdas
Yashwant Sinha, Former Union Minister
Dr. Sankar Kumar Sanyal, President, Harijan Seva Sangh,New Delhi
Ram Chandra Rahi, President, Central Gandhi Smarak Nidhi,New Delhi
Surendra Kumar, Former General Secretary,Gandhi Peace Foundation, New  Delhi
Dr.Ramachandra Pradhan,Political Scientist and Historian
Justice P K Shamsudeen,Chairman Gandhi Peace Foundation ,Kochi Kerala
T R N Prabhu Chairman, Sevagram Ashram Prathistan ,Wardha
Dr.S P Udayakumar,Convener,People's Movement Against Nuclear Energy
Dr. Wooday P Krishna,President, Karnataka Gandhi Smarak Nidhi
Dr. D Jeevankumar, Bengaluru
Lalitha Ramdas
Shobha Supekar, Aga Khan Palace,Pune
G. B. Shivaraju, Gandhi Smarak Nidhi, Karnataka
Kalanand Mani, Peaceful Society, Goa
Shuobamurthi Gandhi Smaraka Nidhi, Bihar
Arup Rakshit, Mahatma Gandhi Gramseva Samity , Calcutta,Formerly of Delhi University
Kisan Patnaik,Social Activist,Delang,Orissa
Jaya Meethru, Gandhi Smarak Nidhi ,West Bengal
Dr. Harish Kumara BK , CEECo,Hassan, Karnataka
Prasun Latant, Senior Gandhian Journalist,Delhi
Adv. Santhosh Kumar Pradhan, Centre For Social Justice,Ahmedabad
K.Venu,Political Thinker,Kerala
Prof.B.Rajeevan,Writer,Kerala
Savitri Rajeevan,Poetess,Kerala
Civic Chandran,Editor,Padabhedam Monthly
Kalpatta Narayn,Writer,Kerala
V.T.Jaydevan, Poet, Kerala
Vijayaraghavan Cheliya,Lohiya Vchar Vedi
K.G.Jagadishan,Gandhi Smarak Nidhi
V.M.Michael,Secretary , Gandhi Peace Foundation,Kochi
Sunny Paikada, Gandhian Activist,Kerala
Adv.Georgekutty Kadaplackal, Harithamargam,Kerala
Dr. Siby K . Joseph, Institute of Gandhian  Studies,Wardha

Gandhian Collective
Gandhi Bhavan
Kacherippadi
Ernakulam
Kochi - 18
Kerala
Ph.
9744558250
9207604997
8547454244
9447181316
Email gandhiancollective@gmail.com

ഗാന്ധിയന്‍ കൂട്ടായ്മയുടെ ദേശീയ ഉപവാസ ദിനാചരണം

ഏപ്രില്‍ 2, 2020, വ്യാഴം 

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ

ഇന്ത്യയിലെ പ്രിയപ്പെട്ട സഹപൗരന്‍മാരേ,
ആശംസകള്‍. നാമെല്ലാം അറിയുന്നതു പോലെ മാനവവംശം ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയമാണിത്. ഇന്ത്യയിലെ ജനങ്ങളായ നാമും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളും ഒത്തു ചേര്‍ന്ന് ഇതിനെ സാധ്യമായത്ര കാര്യക്ഷമതയോടെ അതിജീവിക്കുന്നതിനു പരിശ്രമിക്കുകയുമാണ്.
കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുടെ അറ്റകൈ നടപടിയായ ദേശീയ ലോക്ഡൗണ്‍ പോലെയുള്ള തീരുമാനങ്ങളെ നമ്മള്‍ അംഗീകരിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടും ആവശ്യമാണ്. എന്നിരിക്കിലും ഈ തീരുമാനം നടപ്പിലാക്കുന്നതില്‍ സംഭവിച്ച ആസൂത്രണമില്ലായ്മയെയും കൂടിയാലോചനക്കുറവിനെയും ജനാധിപത്യവിരുദ്ധതയെയും ജനപങ്കാളിത്തം തേടാത്ത സമീപനത്തെയും ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയും നമുക്കുണ്ട്.
ഈ പോരായ്മകളുടെ ഫലമായി ലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ഭവനരഹിതരായ ജനങ്ങളും ദുര്‍ബല വിഭാഗങ്ങളും തികഞ്ഞ നിസഹായാവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അതിവേഗം പടര്‍ന്നുപിടിക്കുന്ന രാജ്യാന്തര മഹാവ്യാധിയുടെ മുന്നില്‍ ആവശ്യമായ വൈദ്യസഹായമോ ശുചിത്വസൗകര്യങ്ങളോ ഗതാഗതസംവിധാനമോ അഭയമോ വരുമാനമോ ഭക്ഷണ പാനീയങ്ങളോ ലഭിക്കാതെ സ്വന്തം വഴി സ്വയം തേടേണ്ട പരിതാപകരമായ സാഹചര്യമാണ് ഇവര്‍ക്കായി സൃഷ്ടിക്കപ്പെട്ടത്.
തൊഴില്‍ ദാതാക്കളും ഗവണ്‍മെന്‍റുകളും ഒരു പോലെ കൈയൊഴിഞ്ഞ അവസ്ഥയില്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ നിന്ന് ദരിദ്രജനതയുടെ നിസഹായ പ്രയാണത്തിനാണ് രാജ്യം സാക്ഷിയായത്. സ്വന്തം ജന്മനാടുകളിലേക്ക് നൂറുകണക്കിനു കിലോമീറ്ററുകള്‍ ഇവര്‍ കാല്‍നടയായി താണ്ടുന്നത് ഭക്ഷണമോ ജലപാനമോ ഇല്ലാതെയാണെന്നു മാത്രമല്ല, ചിലസ്ഥലങ്ങളിലെങ്കിലും വേട്ടയാടുന്ന പോലിസിനും പ്രദേശവാസികള്‍ക്കുമിടയിലൂടെയുമാണ്. എന്തൊരു അപമാനകരമായ ദേശീയ പരാജയമാണിത്.
അവരെക്കാള്‍ മെച്ചപ്പെട്ട നിലയിലും സൗകര്യപ്രദമായ ഭവനങ്ങളിലും ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നമുക്കാര്‍ക്കും ഇത്രവലിയ ദേശീയ ദുരന്തത്തിനോ സഹപൗരന്‍മാരുടെ ജീവാപായം വരെ സംഭവിക്കുന്ന സഹനങ്ങള്‍ക്കോ മുന്നില്‍ നിശബ്ദ സാക്ഷികളാകാന്‍ കഴിയില്ല, കഴിയരുത്.
ദുരിതത്തിലാണ്ട ജനതയോട് ഐക്യദാര്‍ഢ്യപ്പെടുന്നതിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളോടുള്ള സഹകരണ മനോഭാവം വ്യക്തമാക്കുന്നതിനും (ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണെങ്കില്‍ കൂടി ലോക്ഡൗണിന്‍റെ മുന്നില്‍ പങ്കാളിത്തം നിഷേധിക്കപ്പെട്ട 'അരാഷ്ട്രീയ വസ്തു'ക്കളായും നിസഹായരായും നമ്മള്‍ തള്ളിമാറ്റപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിഷേധിക്കാതെ തന്നെ) ഞങ്ങള്‍ ഗാന്ധിയന്‍ കളക്ടിവ് ഇന്ത്യയിലെ ജനാധിപത്യ-പുരോഗമനാത്മക ഗ്രൂപ്പുകളുമായി ചേര്‍ന്ന് ദേശീയ ഉപവാസദിനം ആചരിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ രണ്ട്, വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിക്കുന്ന ദിനാചരണം വൈകുന്നേരം ആറിനു സമാപിക്കും.
ലോക്ഡൗണിനെയും ഗവണ്‍മെന്‍റുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളെയും പൂര്‍ണമായി ആദരിച്ച് ഞങ്ങളോരോരുത്തരും സ്വഭവനങ്ങളിലായിരിക്കും ഉപവാസത്തിലേര്‍പ്പെടുക. സന്നദ്ധതയും തൃപ്തികരമായ ആരോഗ്യാവസ്ഥയുമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോഴത്തെ ദേശീയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം ജനതയോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ഉപവാസത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നതാണ്.
ഉപവാസത്തിലും പ്രാര്‍ഥനയിലും ധ്യാനത്തിലും ഏര്‍പ്പെടുമ്പോള്‍ തന്നെ കൊറോണ ഭീഷണിയെ പ്രാദേശിക, ദേശീയ തലങ്ങളില്‍ നേരിടുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, അധിക ദുരിതങ്ങളിലും ക്ലേശങ്ങളിലും നിന്ന് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍, നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നടപടികള്‍ എന്നിവ ഞങ്ങളുടെ ആലോചനയ്ക്കു വിഷയമാകുന്നതുമാണ്.
അസംഘടിത തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വൈദ്യസഹായം, സമാശ്വാസ വേതനം എന്നിവ നാലുമാസത്തേക്കെങ്കിലും ഉറപ്പു വരുത്തുന്ന പ്രത്യേക പാക്കേജ് താമസംവിനാ പ്രഖ്യാപിക്കണമെന്ന് ദേശീയ ഉപവാസദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഇതിനൊപ്പം കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളോട് ആവശ്യപ്പെടുന്നതുമാണ്.
കൊറോണ ഭീഷണിയെ നേരിടുന്നതിന് മുന്നില്‍ നിന്നു പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, പോലീസ് അധികൃതര്‍ എന്നിവരുടെ നിസ്വാര്‍ഥ സേവനങ്ങളെ ഞങ്ങള്‍ ആദരിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഞങ്ങളുടെ സഹോദര പൗരന്‍മാരോടും ആരാധ്യനായ രാഷ്ട്രപതിയോടും ആദരണീയനായ പ്രധാനമന്ത്രിയോടും ദേശീയ ഉപവാസദിനാചരണത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേരണമെന്ന് അപേക്ഷിക്കുന്നു.
ആദരപൂര്‍വം
ഗാന്ധിയന്‍ കൂട്ടായ്മയ്ക്കു വേണ്ടി

ഡോ.എസ്.പി ഉദയകുമാർ
സണ്ണി പൈകട  9207604997
കെ.ജി ജഗദീശൻ
8547 4542 44
വി.എം മൈക്കിൾ
9744558250
ഇസാബിൻ അബ്ദുൾ കരീം 9497064356
അഡ്വ.ജോർജുകുട്ടി കടപ്ളാക്കൽ 94471813 16


 

Saturday 18 January 2020

അന്നധന്യത: വിത്ത് മുളപ്പിക്കുന്ന യന്ത്രമാണ്, താരം

അന്നധന്യത: വിത്ത് മുളപ്പിക്കുന്ന യന്ത്രമാണ്, താരം: പക്ഷിമൃഗാദികളെയും മൽസ്യങ്ങളെയും വളർത്തുന്നവരുടെ ഇടയിൽ  ഹൈഡ്രോപോണിക്‌ സ്പ്രൗട്ടിങ് മെഷീൻ ( വിത്ത് മുളപ്പിക്കുന്ന യന്ത്രം ) ആണ് താരം. ഇതു...

അന്നധന്യത: മാക്രോബയോട്ടിക്‌സ് : അടിസ്ഥാന തത്ത്വങ്ങള്‍

അന്നധന്യത: മാക്രോബയോട്ടിക്‌സ് : അടിസ്ഥാന തത്ത്വങ്ങള്‍: ജോസാന്റണി (2003- ല് ‍ ' ഒരേ ഭൂമി ഒരേ ജീവന് ‍' മാസികയില് ‍ പ്രസിദ്ധീകരിച്ചത് )

 ആമുഖം എന് ‍ സൈക്ലോപീഡിയാ ബ്രിട്ടാ...

Friday 17 January 2020

peringalam plant, Herbal Medicine, oruveran plant



ചൈനീസ് താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ള (ഫെങ്ഷുയി എന്ന ചൈനീസ് വാസ്തുശാസ്ത്രവും താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്) മാക്രോബയോട്ടിക്‌സ് എന്ന ആഹാരോര്ജ ചികിത്സ മലയാളികള്ക്കായി പുനരാവിഷ്‌കരിച്ച ഡോ. ജോര്ജ് ഡേവിഡ് (കാനഡ) ക്യാന്സർ രോഗികള്ക്ക് ഉണ്ടാകാറുള്ള മലബന്ധം ശമിപ്പിക്കാനായി പെരുകിലത്തിന്റെ വേര് ഉപയോഗിച്ചിരുന്നു. ഇതിന്റെ വേരുകൾക്ക് പൊതുവേ യാങ് (താഴേക്കുള്ള) ഊര്ജം കൂടുതലുണ്ട് എന്ന ഗുണം മനസ്സിലാക്കിയാണ് ബര്ഡോക്ക് എന്ന പാശ്ചാത്യ ആഹാരോത്പന്നത്തിനു പകരമായി ഡോ. ജോര്ജ്ര ഡേവിഡ് പെരുകിലം വേര് ശിപാര്ശ ചെയ്തത്. ഛര്ദ്ദിക്കും ഇത് പ്രയോജനം ചെയ്യുന്നതിന്റെയും ഗര്ഭി്ണികള്‍ ഉപയോഗിച്ചാല്‍ ഗര്ഭഛിദ്രമുണ്ടാകുന്നതിന്റെയും കാരണമായി അദ്ദേഹം വിശദീകരിച്ചത് ഇതിലുള്ള യാങ് ഊര്ജമാണ്. ഈ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ സന്ദര്ശിക്കുക. http://annadhanyatha.blogspot.com/2016/03/blog-post.html

English Conversation ★ Sleep Learning ★ Common Questions and Answers

പൊതുവായ ചോദ്യോത്തരങ്ങൾ (സബ്ടൈറ്റിലുകൾ)

https://www.youtube.com/watch?v=xhRRJlfWMWU


സാധാരണ ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും ഉള്ള ഇംഗ്ലീഷ് സംഭാഷണ വീഡിയോ ശ്രവിക്കുക. ഈ ഇംഗ്ലീഷ് സംഭാഷണ 
വീഡിയോ കേട്ട് നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുക. നിങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ 
സഹായിക്കുന്നതിന് ഈ വീഡിയോ ശക്തമായ ബൈനറൽ ബീറ്റുകളും സ്ലീപ്പ് ലേണിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. 
പരിചിതമായ വാക്കുകളും ചോദ്യങ്ങളും ഉത്തരങ്ങളും തിരിച്ചറിയാനും അടിസ്ഥാന ഇംഗ്ലീഷ് വാക്യങ്ങൾ എങ്ങനെ രൂപപ്പെടുകയും
 ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പഠിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കും. വളരെയധികം ജനപ്രിയവും വിജയകരവുമാണെന്ന് 
തെളിയിക്കുന്ന ഇംഗ്ലീഷ് ഭാഷയിൽ നിങ്ങളെ പൂർണ്ണമായും ലയിപ്പിച്ചുകൊണ്ട് ഇത് പഠിക്കാൻ സഹായിക്കും. 
ഈ ഓഡിയോ എല്ലാ ദിവസവും ഇംഗ്ലീഷ് സംഭാഷണത്തിൽ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഒന്നിലധികം ഡയലോഗുകൾ 
അവതരിപ്പിക്കുന്നു. പുതിയ വീഡിയോകൾ പഠിക്കാനും തിരിച്ചറിയാനും സഹായിക്കുന്നതിനും അതുപോലെ തന്നെ നിങ്ങൾക്ക് 
ഇതിനകം അറിയാവുന്ന ഇംഗ്ലീഷ് പദങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദൈനംദിന സംഭാഷണത്തിൽ ഈ വാക്കുകൾ പൊതുവായി 
എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സ്ഥാപിക്കാൻ സഹായിക്കുന്നതിനും ഈ വീഡിയോ വിപുലമായ ബൈനറൽ ബീറ്റ്സ് 
ഉപയോഗിക്കുന്നു. 



നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ആവൃത്തിയിലും ബൈനറൽ സ്പന്ദനങ്ങൾക്ക് നിങ്ങളുടെ തലച്ചോറിനെ ഉൾപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, ഇത് യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാകും. അടിസ്ഥാനപരമായി നിങ്ങളുടെ തലച്ചോറ് പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ബൈനറൽ ബീറ്റ്സ് ഉപയോഗിക്കുന്നു. പ്രധാന സവിശേഷതകൾ : - ഇംഗ്ലീഷ് സംഭാഷണം, അടിസ്ഥാന ചോദ്യങ്ങളും ഉത്തരങ്ങളും. ഈ വീഡിയോയിൽ ഞങ്ങൾ എല്ലാ ദിവസവും ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷ് സംഭാഷണത്തിൽ ഉപയോഗിക്കുന്നതിനാൽ ഉപയോഗിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന 2 ആളുകൾ തമ്മിലുള്ള സംഭാഷണങ്ങളിൽ ഇത് ദൈനംദിന / സാധാരണ ചോദ്യങ്ങളും ഉത്തരങ്ങളും ഉപയോഗിക്കുന്നു.

ഏറ്റവും വിജയകരമായി എങ്ങനെ ഉപയോഗിക്കാം - ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് ഈ വീഡിയോ ശ്രവിക്കുക. - നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ ഈ വീഡിയോ ശ്രവിക്കുക - മറ്റെല്ലാ ചിന്തകളുടെയും മനസ്സ് പരീക്ഷിച്ചുനോക്കുക - സാധ്യമെങ്കിൽ വാക്യങ്ങളും വാക്കുകളും ഉച്ചത്തിൽ ആവർത്തിക്കുക - നിങ്ങളുടെ തലയിലെ വാക്യങ്ങൾ ദൃശ്യവൽക്കരിക്കുക. - നിങ്ങൾ ഉറങ്ങുമ്പോൾ വിടുക - നിങ്ങളുടെ ദിവസം മുഴുവൻ നിങ്ങൾ ഓർമ്മിക്കുന്ന വാക്യങ്ങൾ ആവർത്തിക്കുക - നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സംഭാഷണത്തിന്റെ ഭാഗങ്ങൾ പരീക്ഷിച്ച് ഉപയോഗിക്കുക - വമ്പിച്ച ഫലങ്ങൾ കാണാൻ 30 ദിവസത്തേക്ക് ഇത് ചെയ്യുക വീഡിയോ വിവരണം : ഈ ഇംഗ്ലീഷ് സംഭാഷണ വീഡിയോ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നു ഇംഗ്ലീഷ് പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്. ഇംഗ്ലീഷ് സംഭാഷണം ശ്രവിക്കുന്നതും ഇംഗ്ലീഷ് സംഭാഷണം കേൾക്കുന്നതും വളരെ പ്രചാരമുള്ള ഒരു പഠന രീതിയാണെന്ന് തെളിയിക്കുന്നു, കാരണം ഇത് നിങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ഒരു ഭാഷയിൽ മുഴുകുന്നതിനുള്ള മികച്ച മാർഗമാണ്. പുതിയ ഇംഗ്ലീഷ് പദങ്ങൾ പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഇത് വളരെ മികച്ചതാണ്, എന്നാൽ ഏറ്റവും പ്രധാനമായി നിങ്ങൾ പഠിച്ച ചില വാക്കുകൾ വാക്യങ്ങളിലും പൊതു ഇംഗ്ലീഷ് സംരക്ഷണത്തിലും എങ്ങനെ ഉപയോഗിക്കുന്നുവെന്ന് തിരിച്ചറിയുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ തന്നെ വിവരങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് തലച്ചോറിനുണ്ട്, കാരണം യാഥാർത്ഥ്യത്തിൽ നിന്നുള്ള യഥാർത്ഥ ശബ്ദങ്ങൾ നിങ്ങളുടെ സ്വപ്നത്തിലേക്ക് പ്രവേശിക്കുകയും നിങ്ങളെ ഉണർത്തുകയും ചെയ്യുമ്പോൾ അനുഭവത്തിൽ നിന്ന് നിങ്ങൾക്കറിയാം. ഇത് സമാനമായ ഒരു തത്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്, എന്നിരുന്നാലും നിങ്ങൾ ഉണർന്നിട്ടില്ലെന്നും നിങ്ങളുടെ തലച്ചോറിന്റെ പഠന ഭാഗം മാത്രമാണ് വീഡിയോ ശ്രവിക്കുന്നതെന്നും ബൈനറൽ സ്പന്ദനങ്ങൾ ഉറപ്പാക്കുന്നു. നിങ്ങളുടെ മസ്തിഷ്കത്തിന് പഠനത്തിന് അനുയോജ്യമായ ഒരു ആവൃത്തി ഉണ്ട്, (നിങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവരങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ), പുതുതായി പ്രോസസ്സ് ചെയ്ത വിവരങ്ങൾ ഓർമ്മിക്കുന്നതിനുള്ള തികഞ്ഞ ആവൃത്തിയും നിങ്ങളുടെ തലച്ചോറിനുണ്ട്, ഒടുവിൽ തലച്ചോറിന്റെ ഒരു ആവൃത്തിയും നിങ്ങളുടെ ഉപബോധമനസ്സിനെ വിവരങ്ങൾ ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. നീ ഉറങ്ങൂ.

 
ഉപയോഗിച്ച ബൈനറൽ സ്പന്ദനങ്ങൾ: 
തീറ്റ 8.0 ഹെർട്സ്, ഡെൽറ്റ 4.0 ഹെർട്സ്, ഡെൽറ്റ 3.0 ഹെർട്സ്. 
പഠനം മെച്ചപ്പെടുത്തുന്നതിനും ഉറക്ക പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിർദ്ദിഷ്ട സ്ഥലങ്ങൾ ഓർമ്മിക്കാനുള്ള 
ഞങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും ഒടുവിൽ മെമ്മറി മെച്ചപ്പെടുത്തുന്നതിനും പുതുതായി ആഗിരണം ചെയ്ത വിവരങ്ങൾ 
പ്രോസസ്സ് ചെയ്യുന്നതിനും ഈ ബൈനറൽ സ്പന്ദനങ്ങൾ അവകാശപ്പെടുന്നു. ഈ 3 നിർദ്ദിഷ്ട ആവൃത്തികളുടെ സംയോജനം 
വളരെ ശക്തമാണ്. പൂർണ്ണമായ പ്രോസസ്സിംഗ്, മനസിലാക്കൽ, ഏറ്റവും പ്രധാനമായി മന or പാഠമാക്കുക എന്നിവ 
അനുവദിക്കുന്ന ശരിയായ ക്രമത്തിൽ പ്ലേ ചെയ്യുന്നു. - ശാന്തമായ സംഗീതം: ശാന്തമായ പശ്ചാത്തല സംഗീതം, 
ബൈനറൽ സ്പന്ദനങ്ങളുടെ ശബ്ദത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിനും നിങ്ങൾ പഠിക്കുന്ന വാക്കുകളിൽ നിന്ന് 
ശ്രദ്ധ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പശ്ചാത്തലത്തിൽ വളരെ മൃദുവായ സംഗീതം പ്ലേ ചെയ്യുന്നു.


Wednesday 8 January 2020

How and Where to apply for homestay registration in Kerala?

https://www.holidayrentals.co.in/articles/details/45/How-to-get-a-homestay-license-in-Kerala.html
           
1. 
You can either collect application form for Homestay Registration from District Tourism Promotion Council (DTPC) office / Tourism Directorate or Regional Office (Norka Building, 4th Floor, Thycaud. Phone 0471 2335571) Thiruvananthapuram  or can apply online.
2. 
If you are submitting a hard copy, then sent it to the concerned DTPC office. ( For Thiruvananthapuram
3. 
You have to pay certain amount as registration fees depending on the type of Homestay.
4. 
The fee for Class A – Diamond House is Rs 3000, for Class B – Gold House is Rs 2000, and for Class C – Silver House is Rs 1000.
5. 
The amount payable (Challan) to the Director, Department of Tourism, Government of Kerala, payable at Thiruvananthapuram (Sub Treasury, Museum). The fee is not refundable in case of rejection of classification or considering for classification in lower classes.
6. 
The classification for Homestay units will be given only in those cases where the owner/promoter of the unit along with his/her family is physically residing in the same unit.
7. 
In case of dissatisfaction with the decision of the categorization on classification, the unit may appeal to the Secretary (Tourism), Government of Kerala within 30 days of receiving the communication regarding classification/reclassification.
8. 
The application should be accompanied by;
1. 
a clearance certificate from the Panchayat/ Municipality/ Corporation,
2. 
a Police Clearance Certificate from the Local Station House Officer,
3. 
document regarding the ownership of the building,
4. 
the important road stretches from the building,
5. 
the building plan,
6. 
a checklist of the facilities and services providing,
7. 
the checklist should be duly filled in and signed on all pages, &
8. 
the pictures which depicts the interior and exterior of the house.

Government department granting license:

  •   Department of Tourism, Thiruvananthapuram, Kerala.

List of all related offices in Kerala:
Offices
Telephone Numbers
Email Id
Trivandrum
Regional Office 
Department of Tourism 
Norka Building, 4th Floor, Thycaud 
Thiruvananthapuram
0471-2560404 
0471-2315397
info@dtpcthiruvananthapuram.com
DTPC, Kollam
0474-2750170
info@dtpckollam.com
DTPC, Pathanamthitta   
0468-2311343
info@dtpcpathanamthitta.com
DTPC, Alappuzha
0477-2251796
info@dtpcalappuzha.com
DTPC, Kottayam
0481-2560479
info@dtpckottayam.com
DTPC, Idukki
0486-2232248
info@dtpcidukki.com
DTPC, Ernakulam
0484-2367334
info@dtpcernakulam.com
DTPC, Palakkad
0491-2538996
info@dtpcpalakkad.com
DTPC, Thrissur
0487-2320800
info@dtpcthrissur.com
DTPC, Malappuram
0483-2731504
info@dtpcmalappuram.com
DTPC, Kozhikode
0495-2720012
info@dtpckozhikode.com
DTPC, Wayanad
0493-6202134
info@dtpcwayanad.com
DTPC, Kannur
0497-2706336
info@dtpckannur.com
DTPC, Kasargod
0499-4256450/
9746553110
info@dtpckasaragod.com

Application form: 
You can either collect application form for Homestay Registration from District Tourism Promotion Council (DTPC) office or can apply online.

Who all can apply?
1. 
A house having minimum of one room or a maximum of 6 rooms.
2. 
The house owner or his family members should stay with the guests staying there.
3. 
At least one family member should have the ability to speak in English.
4. 
The houses in tourist areas will get more priority to start homestays.

    What are the types of buildings which are eligible to get a government license?
    1. 
    The building should be in good location with respect to tourism.
    2. 
    Maintaining good hygiene.
    3. 
    The guest room of the homestay should be;
    1. bath attached,
    2. the bed room should be 120 sq.ft.,
    3. the bathroom should be 30 sq.ft.,
    4. the room should have telephone facility, &
    5. the facility for pure drinking water.

      List of documents / items required at the time of submitting application form:
      The application should be accompanied by;
      1. 
      a clearance certificate from the Panchayat/ Municipality/ Corporation,
      2. 
      a Police Clearance Certificate from the Local Station House Officer,
      3. 
      document regarding the ownership of the building,
      4. 
      the important road stretches from the building,
      5. 
      the building plan,
      6. 
      a checklist of the facilities and services providing,
      7. 
      the checklist should be duly filled in and signed on all pages, &
      8. 
      the pictures which depicts the interior and exterior of the house.

        Homestay types / categories:
        The District Tourism Promotion Council classifies the homestays according to its standards. Depending upon the facilities, the houses are classified under three categories.

                                                1. Diamond House – Class A

                                                2. Gold House         – Class B

                                                3. Silver House        – Class C

          Inspection:
          After submission of the application, the local tourism department will conduct an inspection of the property.
          1. 
          The presence of facilities and services will be evaluated against the checklist and score sheet by the Committee.
          2. 
          The homestays should maintain required standards at all times. The Classification Committee could inspect the unit at any time without prior notice. Any serious faults will be reported to the Department of Tourism and the Department is free to take any action including cancellation of the classification.
          3. 
          Any rectification pointed out by the Committee will have to be complied within the set out time. Failure to do so will result in rejection of the application.
          4. 
          The Committee may recommend a category either higher or lower than the one which you are applied for. In case of category higher than the one you are applied, you will have to deposit the required fee for the recommended category. However, in case of lower category, there will be no refund of the extra fee.
          5. 
          Any changes in the facilities of the unit should be reported to the Secretary, District Tourism Promotion Council within 30 days.

            Daily Rental Price limit:
            There is no daily rental price limit.

            Tax applicable:
            Every homestay where the daily charges of accommodation including other amenities provided is Rs 1000 or more should pay luxury tax.