Saturday 23 November 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്  മുഴുവന്‍ വായിക്കാന്‍ താഴെ യുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക http://keralabiodiversity.org/images/news/hlwg.pdf

Friday 22 November 2013

പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണം - ഒരൊത്തുതീര്പ്പു സാദ്ധ്യമാണോ?

അല്മായശബ്ദം ബ്ലോഗില്‍ താമരശേരി ബിഷപ്പിന്റെയും ബിഷപ്പ് ഭരണികുളങ്ങരയുടെയും പ്രസ്താവനകളെക്കുറിച്ച് ധാരാളം കമന്റുകള്‍ വന്നിരുന്നു. സണ്ണിപൈകടയുടെ തുറന്ന കത്ത് ചര്‍ച്ചചെയ്യാന്‍ ഭരണങ്ങാനത്തു ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചയെപ്പറ്റിയുള്ള ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ ഒരു റിപ്പോര്‍ട്ടും അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

ഇപ്പോഴത്തെ പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരി നടക്കുന്ന കിംവദന്തികളെയും തെറ്റിദ്ധരിപ്പിക്കലുകളെയും രാഷ്ട്രീയക്കാരുടെയും മെത്രാന്മാരുടെയും ഇടപെടലുകളെയും കുറിച്ച് ർച്ചചെയ്ത് രൊത്തുതീര്പ്പു സാദ്ധ്യമാണോ എന്നന്വേഷിക്കാ ഏതാനും പ്രകൃതിസ്നേഹികളും കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും 22.11.13 ഭരണങ്ങാനത്ത് സമ്മേളിച്ച് മണിക്കൂറുകളോളം ർച്ചകൾ നടത്തി. അതി ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങ ഇവിടെ കുറിക്കുകയാണ്. പങ്കെടുത്തവരുടെ പേരുകളുൾപ്പെടെ സമഗ്രമായ ഒരു കുറിപ്പ് ബന്ധപ്പെട്ടവ തയ്യാറാക്കുന്നുണ്ട്. അത് ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്,ആകെ കുഴഞ്ഞുമറിഞ്ഞ ഒരന്തരീക്ഷത്തി, കുറേപ്പേർക്കെങ്കിലും എതാണ്ടൊരാശയവ്യക്തത ഉണ്ടാകട്ടെ എന്നേ ഉദ്ദേശമുള്ളൂ. അവിടെ കേട്ട പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. വിവാദത്തി കേള്ക്കുന്നതും വായിക്കുന്നതും മിക്കവാറും എന്നെപ്പോലെ ഒന്നുമറിയില്ലാത്തവ വിളിച്ചു കൂവുന്നത് മാത്രമാണെന്നതാണ് സത്യം. അവ്യക്തതകളും സംഭീതികളും സൃഷ്ടിക്കാനേ അവയൊക്കെ ഉപകരിക്കൂ. മാദ്ധ്യമങ്ങ അവരവരുടെ താത്പര്യമനുസരിച്ച് വലിച്ചു വാരിയെഴുതിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ ഒരു വിലയിരുത്തലും സമവായവും ഇല്ലാതെ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യാനാവില്ല. ഞങ്ങ കുറേ പ്പേർക്ക് അത് സാദ്ധ്യമായാ എണ്ണത്തി കൂടിയ മറ്റു വിഭാഗങ്ങൾക്കും അത് സാദ്ധ്യമാകണം എന്നാ സദ്ചിന്തയാണ് കൂട്ടായ്മയി ഞങ്ങളെ നയിച്ചത്.
സത്യാവസ്ഥ എന്തെന്ന് കണ്ടെത്തുക ഇക്കാര്യത്തി പ്രയാസമാണ്. അതിനു വഴിതെളിക്കേണ്ട ഭരണയന്ത്രം ദയനീയമായി അക്കാര്യത്തി പരാജയപ്പെട്ടുകഴിഞ്ഞു. ഗാഡ്ഗി /കസ്തൂരിഗ കമ്മിറ്റികളുടെ പഠനങ്ങളെ ജനസമക്ഷത്തു വേണ്ട സമയത്ത് സമർപ്പിക്കാനൊ അവയെ മലയാളത്തി പ്രസിദ്ധീകരിക്കാനോ ഉത്തരവാദപ്പെട്ടവ ഒന്നും ചെയ്തില്ല. അവ കുടുംബവഴക്കുക തീർക്കാൻ ബഹുദൂരം യാത്രയിലായിരുന്നു. മല യാളികൾക്കറിയാത്ത ഇംഗ്ലീഷ് ഭാഷയി ഇതൊക്കെ ഇന്റർനെറ്റിൽ കിടന്നാ ർക്ക് തിരിയാ? ഒരു കാര്യത്തിലും ജനങ്ങൾക്ക് വേണ്ടി തക്ക സമയത്ത് ഇടപെടാത്ത ഗവണ്മെന്റി ജനത്തിനു ഒട്ടും വിശ്വാസം ബാക്കിയില്ല. ഇപ്പോ വളരെ താമസിച്ച്, ഭാഗത്ത് നിന്നുണ്ടാകുന്ന സമാധാനിപ്പിക്കലും ആശന്ക് ദുരീകരണവും വിശദീകരണവും പതിവുള്ള വെറും കബളിപ്പിക്കലായി മാത്രമേ ജനം കാണുന്നുള്ളൂ. കാര്യങ്ങ ദുർവ്യാഖ്യാനം ചെയ്ത് സംഗതി കൂടുത വഷളാക്കാനും ചേരിതിരിവുകളുണ്ടാക്കി തമ്മി തല്ലിക്കാനും മെത്രാന്മാർപോലും ഇതൊരു പറ്റിയ അവസരമായി കണ്ടിരിക്കുന്നു എന്നത് പരിതാപകരമാണ്.

പശ്ചിമഘട്ട സംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ ർഷകവിരുദ്ധം എന്ന ധാരണയാണ് അധികമാൾക്കാർക്കും ഉണ്ടാകുന്നത്. കാരണം വേറെങ്ങും തിരയേണ്ടതില്ല - ർഷകനെ ബലിയാടാക്കുന്ന പദ്ധതികളാണ് എന്നും ഗവ. സ്വീകരിച്ചിട്ടുള്ളത്. 1977 നു മുമ്പുള്ള പട്ടയം പോലും ഇതുവരെ സ്ഥിരീകരിച്ചു കൊടുത്തിട്ടില്ല എന്നതും ഇതുവരെയുള്ള ഭൂപരിഷ്ക്കരണവുമൊന്നും വേണ്ടത്ര ഗുണം ചെയ്യാതെ പോയതും കൃഷിയോട് താത്പര്യമില്ലാത്തവ അവയൊക്കെ കൈകാര്യം ചെയ്തതുകൊണ്ടാണ്. കര്ഷകന്റെ പേരി ലാഭംകൊയ്യുന്ന മുതലാളിമാ എന്നും കേരള പരിസ്ഥിതിയെ അവരുടെ ഇഷ്ടത്തിനു വേണ്ടിമാത്രം ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ഇന്നൊരു നല്ല കാര്യം കൊണ്ടുവരുമ്പോഴും അതുമായി സഹകരിക്കാ മനുഷ്യർക്ക്‌, പ്രത്യേകിച്ച് ർഷകർക്ക്, ഭയം.
നമ്മ നടുന്നതൊക്കെ എന്തുകൊണ്ട് കൃമിക തിന്നു നശിപ്പിക്കുന്നു? നാടിന്റെ ജൈവസമ്പത്തിനെ ഉപേക്ഷിച്ചിട്ട് മറുനാടാ സസ്യങ്ങ വളർത്താൻ ശ്രമിക്കുമ്പോ അവയ്ക്ക് പ്രതിരോധശക്തി ഉണ്ടായിരിക്കില്ല. കാന്താരി, കാച്ചി, ചേന, ചേമ്പ്, പ്ലാവ് ആഞ്ഞിലി എന്നിവക്കൊന്നും കുഴപ്പമില്ലല്ലോ. അവ മണ്ണി അതിജീവനം പഠിച്ചവയാണ്. ഇവിടുത്തെ പശുക്കളി പോലും നമ്മ വിദേശ മൂരികളുടെ ബീജം കുത്തിവച്ച് സങ്കരവർഗത്തെ ഉണ്ടാക്കുന്നു. അവയെ തീറ്റിപ്പോറ്റാനും പരിരക്ഷിക്കാനും സ്വാഭാവികമായി വിഷമമുണ്ടാകും. പ്രകൃതിയി എല്ലാ വിളകളും മൃഗങ്ങളും നിയമത്തിനു കീഴിലാണ്. പശ്ചിമഘട്ടത്തിലുള്ള വിളകളും മൃഗങ്ങളും നാടിന്റെ സ്വന്തമാണ്. അവയാണ് ഇവിടെ അതിജീവിക്കാ ഏറ്റവും സാദ്ധ്യതയുള്ളവ. അവയെ പരിരക്ഷിക്കുക എന്നത് സ്വാഭാവികമായി നമ്മുടെ ഉത്തരവാദിത്വമായി തോന്നേണ്ടതാണ്, പ്രത്യേക നിയമങ്ങളില്ലാതെ തന്നെ. ഒരു പാരമ്പര്യം പണ്ട് നമുക്കുണ്ടായിരുന്നു. നമ്മുടെ കാവുകളെ ഓര്മിക്കുക. ഉള്ള സ്ഥലത്തി മൂന്നു ശതമാനം കാവായി ഓരോ കുടുംബവും ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു.

പ്രകൃതിക്ക് അതിന്റേതായ സംരക്ഷണ പദ്ധതിയുണ്ട്. എന്തുകൊണ്ടാണ് ഉരു പൊട്ടുന്നത്. വഴിവെട്ടിയും വലിയ റ്റവറുക പണുതും അണകെട്ടിയുമൊക്കെ പ്രകൃതിയുടെ സ്വതേയുള്ള ബാലൻസ് മാറ്റുമ്പോഴാണ് മണ്ണിടിയാനും ഉരുൾപൊട്ടി നശിക്കാനുമൊക്കെ ഇടയാകുന്നത്. ഉത്തർഖണ്ടിൽ ഈയിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണവും ഇതൊക്കെത്തന്നെയാണ്. അവിടെ പാറ പൊട്ടിച്ച് കാശുണ്ടാക്കിയ മാഫിയാ ദുരന്തത്തിനു കാരണമുണ്ടാക്കിയിട്ടു സ്ഥലം വിട്ടു. ഇനിയവ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവരും, വീണ്ടും പണം കൊയ്യാ. ഇത്തരം അനുഭവങ്ങളി നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ടാകേണ്ടത്. മണ്ണും വിത്തും മനസ്സും ഒത്തൊരുമിച്ച് അതിനുവേണ്ടി സജ്ജീകരിക്കപ്പെടണം. പെട്ടെന്നായാ മാറ്റങ്ങള്ക്ക് അംഗീകാരം കിട്ടില്ല. സമയമെടുത്ത്, വേണ്ടതായ ബോധവല്ക്കരണം നടത്തി വേണം പുതിയ ശീലങ്ങ ഉണ്ടാക്കിയെടുക്കാ. അതിനു പകരം ആരുമറിയാതെ ഒരു റിപ്പോർട്ടുണ്ടാക്കി, അതി സമ്പന്ന മാഫിയയ്ക്ക് കേടുവരാത്തരീതിയി ഒരു പ്ലാനുണ്ടാക്കി, പൊടുന്നനെ നടപ്പാക്കാ നോക്കുന്നത് അപകടകരമാണ്. അതുകൊണ്ടാണ് എല്ലാത്തരത്തിലും അംഗീകാരയോഗ്യതയുള്ള ഗാഡ്ഗി റിപ്പോർട്ട്തിരസ്കരിക്കപ്പെട്ടത്‌. പകരം ഉണ്ടാക്കിയ കസ്തൂരിരംഗനും ജനമനസ്സി സ്വാധീനമില്ലാത്തത് അതിലെ സുതാര്യതയുടെ കുറവുകൊണ്ടാണ്. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

പലയിടത്തുനിന്നും ആത്മാർത്ഥതയില്ലാത്ത ഇടപെടലുക വളരെ വ്യക്തമാണ്. അല്ലെങ്കി എങ്ങനെയാണ് വാഗമന്നും മൂന്നിലവുമൊക്കെ പരി.ലോല പ്രദേശങ്ങളി ൾപ്പെടാതെ ഒഴിഞ്ഞുപോയത്. ജനം അത്ര വിഡ്ഢികളല്ല. കള്ളക്കളിക ഒത്തിരി കണ്ടാണ്നാം ജീവിക്കുന്നത്. എന്നാലും ഇത്ര ബാലിശമായി ഒരു പദ്ധതിയെ മലീനസമാക്കാ ഭയങ്കര ദുഷ്ടലാക്കു തന്നെ വേണം.

കേരളം മുഴുവ ഇടിച്ചു പൊട്ടിച്ചും തുരന്നും നശിപ്പിക്കുന്ന പാറമടക ശബ്ദമലിനീകരണം, രാസോപയോഗം, റോഡുപയോഗം തുടങ്ങിയ ഇപ്പോഴുള്ള എല്ലാ നിയമങ്ങളെയുമാവഗണിച്ചുകൊണ്ടാണ് പ്രവര്ത്തിക്കുന്നത്. എവിടെയ്ക്കാണ് കല്ലെല്ലാം പോകുന്നത്? 60 % വിഴിഞ്ഞത്ത് കടലി കൊണ്ടിടനാണ്. ബാക്കി മുതലാളിമാർക്കും രണ്ടുമൂന്നു കൊല്ലത്തി ഒരിക്ക മാത്രം വന്നു താമസിക്കുന്ന പ്രവാസികൾക്കും വേണ്ടി കെട്ടിടം പണിയാനാണ്. ഉപയോഗശൂന്യമായ ഇടം ൾക്കൊള്ളുന്ന കെട്ടിടങ്ങ കെട്ടിപ്പൊക്കാതിരിക്കാ നിയമം കൊണ്ടുവരണം. ആളെണ്ണം വച്ച് ഒരാൾക്ക്തീർക്കാവുന്ന കെട്ടിടത്തിന്റെ വിസ്തീർണത്തിന് പരിധി കല്പ്പിക്കണം. ഇന്നത്തെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന 30% ഫ്ലാറ്റുകളും ൾതാമസമില്ലാതെ കിടക്കുകയാണ്. അതുപോലെ, കല്ല്വീണ്ടും ഉപയോഗിക്കാവുന്ന രീതിയി ആയിരിക്കണം വെട്ടിയെടുക്കുന്നത്. അല്ലെങ്കി ഒരൻപതു കൊല്ലം കഴിഞ്ഞാ കെട്ടിടത്തോടെ ഇന്ന് പൊട്ടിച്ച പാറ നശിച്ചുപോകുകയാണ്. എന്നും പൊട്ടിച്ചുകൊണ്ടിരിക്കാ മാത്രം പാറ എവിടെയാണുള്ളത്. ഇന്നത്തെ അളവി തന്നെ തുടർന്നാലും 20 കൊല്ലം കൊണ്ട് പ്രദേശം ഒരു മരുഭൂമിയായി മാറും. ഇതൊക്കെ ലോകത്തിന്റെ പല ഭാഗത്തും കാണുന്ന അനുഭവങ്ങളാണ്. എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പഠിക്കുന്നില്ല.

നമ്മുടെ ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥ മൊത്തം തെറ്റാണ്. കഴിയുന്നവനൊക്കെ പാറയിലാണ് അവന്റെ ജീവിതം പടുതുയർത്തുന്നത്. അതാണ്ഏറ്റവും നല്ല വരുമാനമാര്ഗം. കല്ക്കരിയും എണ്ണയുമൊക്കെ പ്പോലെ പാറയും പൊതുസ്വത്താണ് എന്നത് മറക്കുകയാണ് നാം. അതിന്റെ റോയൽറ്റിക്ക് ഓരോ പഞ്ചായത്തിലുമുള്ളവർക്കു അവകാശമുണ്ട്‌. പാറയായാലും, കരിമണലായാലും തടിയായാലും കയ്യൂക്കുള്ളവന് ഖനനം ചെയ്ത് സ്വത്തുണ്ടാക്കാനുള്ളതല്ല നാടിന്റെ പൊതുസ്വത്ത്. 50% എങ്കിലും അതാണ്പഞ്ചായത്തി നിക്ഷേപിക്കപ്പെടണം. സമ്പത്തിലെല്ലാം അവര്ക്കുള്ള പങ്ക് നഷ്ടപ്പെടും എന്നതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, രാഷ്ട്രീയക്കാരും മെത്രാന്മാരും ഇപ്പോഴത്തെ പദ്ധതിയെ എതിർക്കുന്നത്. അവരതു മതതീവ്രവാദം പോലുമാക്കി മാറ്റുകയാണ്. അവരുടേത് ർഷകപ്രേമമല്ല. പ്രകൃതി ഇന്നാവശ്യപ്പെടുന്ന മുൻകരുതലുകൾ തടയപ്പെട്ടാ അവസാനം ദുരിതങ്ങ വന്നു പതിക്കുന്നത് ഏറ്റവും താഴെയുള്ള പാവങ്ങളുടെ തലയി ആയിരിക്കും. അല്ലാത്തവ എല്ലാ നിയമത്തിനും മുകളി നിന്ന് കൊയ്യും. വീണ്ടും വീണ്ടും കൊയ്യും.

വിസ്മരിക്കപ്പെടരുതാത്ത മറ്റൊരു കാര്യം പരിസ്ഥിതി സംരക്ഷണം രാജ്യത്തെ മൊത്തത്തി വ്യാപിക്കുന്ന ഒരു പ്രസ്ഥാനമാക്കുന്നില്ലെങ്കി പ്രയോജനം ഉണ്ടാവില്ല എന്നതാണ്. രാജ്യത്തെ 135 കോടി ജനത്തിന് ശുദ്ധവായു ലഭിക്കാ 5 കോടി വരുന്ന പശ്ചിമഘട്ടത്തിലെ ജനം മാത്രം ശ്രമിച്ചാ മതിയാവില്ല. പശ്ചിമഘട്ടം പ്രദേശങ്ങളി രാസവളങ്ങളും വിഷം നിറഞ്ഞ കീടനാശിനികളും ഉപേക്ഷിച്ചാലും കുട്ടനാട്ടി ഇന്ന് നടക്കുന്ന രീതിയി ലക്ഷക്കണക്കിന് ടണ്വിഷമിറക്കിയാ അതൊക്കെ കടലിലെത്തി, ബാഷ്പീകരിച്ച്, പശ്ചിമഘട്ടത്തിലും എത്താവുന്നതേയുള്ളൂ. ഇത് ലോകവ്യാപകമായും ബാധകമാണ്. സമ്പന്ന രാജ്യങ്ങ വായുമലിനീകരണം നടത്തിയിട്ട് ദരിദ്ര രാജ്യങ്ങ ശുദ്ധീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്ക്കായി നിയമങ്ങ പടച്ചുവയ്ക്കുന്നതും പാഴ്വേലയാണ്. ഭൂമി ഒരൊറ്റ ജൈവസംഭരണിയാണെന്നത് മറക്കുന്നതുകൊണ്ടാണ് ഇത്തരം ഭ്രാന്തുക നടമാടുന്നത്.

ഇപ്പോ ർശനമായി ചെയ്യാനുള്ളത് ഒന്നുമാത്രം. ഗാഡ്ഗി/കസ്തൂരിരംഗ നിർദ്ദേശങ്ങൾ, അവയിലെ പോരായമക തിരുത്തി, പരിസ്ഥിതിലോലമായ ഇടങ്ങളി സമാനമായി നടപ്പാക്കണം. പ്രാദേശികമായ വ്യതിയാനങ്ങ കൊണ്ടുരാനും അവയെ സുതാര്യമായി പ്രാവർത്തികമാക്കാനും വേണ്ടതായ നിയമസാധുത പഞ്ചായത്തുകൾക്ക് ഉറപ്പുവരുത്തണം.
കമെന്റുകളോട് ചേർത്ത് നിർബന്ധമായും വായിക്കേണ്ട ശ്രീ ബാബു പോളിന്റെ ഒരു സരസവും കാര്യപ്രസക്തവുമായ ഒരു ലേഖനം ഇവിടെ കാണുക. വന്നു പിണഞ്ഞതും ഇനി എടുത്തുചാട്ടം മൂലം സംഭവിക്കരുതാത്തതുമായ കാര്യങ്ങ അദ്ദേഹം ചുരുക്കിപ്പരയുന്നു. വായിക്കുക.
http://www.joychenputhukulam.com/newsMore.php?newsId=35382

"
വത്തിക്കാനില്പുതിയ മാര്പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്ക്കാതെയോ പണ്ടത്തെ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന നിലയില്കത്തനാരും മെത്രാനും പ്രശ്നത്തില്ഇടപെടുന്നത്സമൂഹത്തില്വിഭാഗീയത വര്ധിപ്പിക്കുന്നു എന്ന്അവരൊട്ട്അറിയുന്നതുമില്ല
.


അല്മായശബ്ദം: LATEST: രക്തം ചൊരിയും: താമരശേരി ബിഷപ്പ്:

'via Blog this'