Sunday 7 October 2012

ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട്

പാലായില്‍നിന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ആഗോളപ്രശസ്ത തീര്‍ഥാടനകേന്ദ്രമായ ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ കൊച്ചിടപ്പാടിയില്‍ വലിയ അപകടങ്ങളുണ്ടാക്കാനിടയുള്ള ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട് ഉള്ള വിധത്തില്‍ റോഡുപണി പുരോഗമിക്കുന്നു. (എതിരേ വരുന്ന  വാഹനങ്ങളെ വളരെയടുത്തെത്താതെ കാണാനാവാത്ത അവസ്ഥയുണ്ടാകുംവിധം കയറ്റമിറക്കങ്ങളോ വളവോ ഉള്ള സ്ഥലങ്ങളില്‍ റോഡു നിര്‍മ്മിക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ബ്ലൈന്‍ഡ്‌സ്‌പോട്ട്.)  അപകടസാധ്യത കണ്ടെത്തിയ ഏതാനും സുമനസ്സുകള്‍ (ശ്രീ പ്രിന്‍സ് മാടപ്പള്ളില്‍, ശ്രീ റോയി പിണക്കാട്ട്) ആഗസ്റ്റ് 17-ന് പാലാ PWD-AE മുമ്പാകെ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ സെപ്തംബര്‍ 28-ന് പുനര്‍പരാതി നല്കി. ഒക്ടോബര്‍ 2-ന് മംഗളം ദിനപ്പത്രത്തില്‍ ബ്ലൈന്‍ഡ്സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്ത വരുകയും മൂന്നാം തീയതി എബി ജെ. ജോസിന്റെയും റോണി എം. ജോര്‍ജ് മനയാനിയുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. നാലാം തീയതി ദീപിക ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്തവന്നു.
അന്നുതന്നെ പാലാ PWD-AE മുമ്പാകെ പത്രകോപ്പികളുടെ എന്‍ക്ലോഷര്‍സഹിതം പുനര്‍പരാതി നല്കി. അഞ്ചാം തീയതി മാതൃഭൂമി ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വാര്‍ത്ത വന്നു. അന്നുതന്നെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി കെ. എം മാണിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ പാലാ PWD-AE മുമ്പാകെ വീണ്ടും പരാതി നല്കി. ആറാം തീയതി കോട്ടയം ജില്ലാ കളക്ടറുടെ മുമ്പാകെ അടിയന്തിര പരാതി സമര്‍പ്പിക്കുകയും ജില്ലാ കളക്ടറുടെ നിര്‍ദേശമുള്ള പരാതി ബഹു. കോട്ടയം PWD-EE മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏഴാം തീയതി എബി പൂണ്ടിക്കുളത്തിന്റെ നേതൃത്വത്തിലുള്ള ഭൂമിക മീനച്ചില്‍ നദീസംരക്ഷണസമിതി എന്നീ സംഘടനകളുടെ പ്രതിനിധികളടങ്ങിയ സംഘം ബ്ലൈന്‍ഡ് സ്‌പോട്ട് സന്ദര്‍ശിക്കുകയും മന്ത്രിയും കളക്ടറും ഉള്‍പ്പെടെയുള്ളവരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ ഇത്രയും പരാതികള്‍ നല്കിയിട്ടുള്ളതിനാല്‍, പണിതുടരാനാണ് PWD തീരുമാനിക്കുന്നതെങ്കില്‍ ഈ സ്ഥലത്ത് എന്തെങ്കിലും അപകടമുണ്ടായാല്‍ PWD ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒപ്പം ഇതുപോലെയുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും 
പ്രസിദ്ധീരിക്കാന്‍  തുടങ്ങിയിട്ടുള്ള dhanyabhoomika.blogspot.com എന്ന ബ്ലോഗും ഫേസ്ബുക്കും ഈ സംഭവത്തിന്റെ വാര്‍ത്ത ആഗോളമായി പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. 

No comments:

Post a Comment